സുഹൃത്തിന്റെ മകൾ ജ്വാല

സുഹൃത്തിന്റെ മകൾ ജ്വാല - 1

Chapter 1 by sojan0001

കുറെനാൾ ഞാൻ ബാഗ്ലൂരിൽ ജോലി നോക്കിയിരുന്നു.

എനിക്ക് താമസിക്കാൻ ഒരു റൂം തരപ്പെട്ടു കിട്ടി. നമ്മുടെ നാട്ടിലെ പോലൊന്നുമല്ല, ഒരു വീടിന്റെ മുകളിലെ ഒറ്റമുറിയാണ്, നല്ല ചൂടും, എ. സി ഒന്നും ഇല്ല. ബാഗ്ലൂരിൽ അതിന്റെ ആവശ്യം ഇല്ലെങ്കിലും ആ വീടിന്റെ ടെറസ് തുറന്നു കിടക്കുന്നത് വെയിൽ റിഫ്‌ളെക്റ്റ് ചെയ്ത് അടിക്കുന്നതിനാൽ പകൽ സമയത്ത് പലപ്പോഴും അസഹ്യമായിരുന്നു.

എന്റെ ഒരു സുഹൃത്ത് - സതീശന്റെ മകൾ അവിടെ എന്തോ കോഴ്‌സ് പഠിക്കുന്ന സമയമായിരുന്നു അന്ന്. അവളുടെ പേര് ജ്വാല.

ബാഗ്ലൂർ വരുന്നതിന് മുൻപേ എന്നെ അന്വേഷിച്ച് പിടിച്ച് എല്ലാ കാര്യങ്ങളും അവർ ചോദിച്ച് മനസിലാക്കിയതിനാൽ അവർക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.

അധികം ഒന്നും പറയാനില്ലാത്ത ഒരു കുട്ടി. കാണാൻ തരക്കേടില്ല, ബാഗ്ലൂരിലെ പീതവർണ്ണമോഹനാംഗികളെ തട്ടിച്ച് നോക്കിയാൽ ജ്വാല എന്ന പേരിനോട് ഒട്ടും ചേരുന്നതല്ല അവളുടെ രൂപം.

അധികം ഫാഷനും മറ്റും ഇല്ലാത്ത എന്നാൽ അത്യാവശ്യത്തിന് ശരീരം ഉള്ള ഒരു മലയാളി പെൺകുട്ടി. കണ്ണെഴുതുകയോ മറ്റ് മേക്കപ്പുകളോ ഇല്ല.

ജ്വാല പഠിക്കുന്നത് ഇ-കൊമേഴ്‌സ് പോലെ എന്തോ ആയിരുന്നു. താമസം അടുത്ത് ഒരിടത്ത് പേയിഗ് ഗെസ്റ്റായി.

ഇടയ്ക്ക് സതീശൻ വിളിക്കും, ജ്വാലയെ പോയി കണ്ടോ എന്നും മറ്റും ചോദിക്കും? ഇന്നത്തെ പോലെ മെട്രോ ഒന്നും ഇല്ലാത്തതിനാൽ ആ വഴിക്ക് പോകാറില്ലായിരുന്നു. ആദ്യത്തെ ഒന്നുരണ്ട് ആഴ്ച്ച ജ്വാലയെ ഫോൺ ചെയ്തു. പിന്നെ ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാത്തതിനാൽ ഞാൻ വിളിക്കുന്നത് നിർത്തുകയും ചെയ്തു.

അവനോട് എന്തൊക്കെയോ ഒഴിവു കഴിവ് പറയുകയും, അടുത്ത ദിവസം പോയി കാണാം എന്ന് അറിയിക്കുകയും ചെയ്തു.

ഒരു ദിവസം പോയി; അന്ന് ജ്വാലയെ കണ്ട് ഞെട്ടിപ്പോയി. മാസങ്ങൾക്കുള്ളിൽ പക്കാ നാട്ടിൻ പുറത്തുകാരി ബാഗ്ലൂർവാല ആയി മാറിയിരിക്കുന്നു. കൂടെയുള്ള വിളഞ്ഞ കൂട്ടുകാരി തന്നെ കാരണം.

ജീൻസ് ആണ് വേഷം, ഒരു ടൈറ്റ് ടീ ഷർട്ടും.. അതും സ്ലീവ്‌ലെസ്, ഹൈഹീൽഡ് ചെരിപ്പ്, ലിപ്‌സ്റ്റിക്ക് എന്നു വേണ്ട സവ്വാഗം മാറ്റം പ്രകടമാണ്.

അവരോടൊപ്പം ഒരു ഐസ്‌ക്രീം കഴിക്കുകയും, ഞാൻ ബേക്കറിയിൽ നിന്നും വാങ്ങിയ പലഹാരങ്ങൾ കൊടുക്കുകയും ചെയ്തു.

അധികം അവളെ ചുഴിഞ്ഞ് നോക്കാൻ എന്റെ മനസനുവദിച്ചില്ല, എന്റെ ഉറ്റ സുഹൃത്തിന്റെ മകളാണ്, പോരാത്തതിന് അന്യനാടും, ഞാനാണ് ലോക്കൽ ഗാർഡിയൻ എന്ന് സതീശൻ എഴുതിക്കൊടുത്തിരിക്കുന്നത്. വേലി തന്നെ വിളവു തിന്നുകയോ? ലജ്ജാവഹം.

അങ്ങിനെ ആ വിഷയം വിട്ടു.

ഇടയ്‌ക്കെല്ലാം ജ്വാല എന്നെ വിളിക്കുകയും, ഞാൻ തിരിച്ചു വിളിക്കുകയും ചെയ്തു.

പഴയ ഫോൺ മാറ്റി പുതിയത് വാങ്ങുക, പ്രൊജറ്റുകൾക്ക് പ്രിന്റ് എടുത്ത് കൊടുക്കാൻ എന്റെ ഓഫീസിൽ നിന്നും സഹായിക്കുക എന്നിങ്ങിനെ ചില്ലറ ജോലികൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നു.

ഇതിനിടയിൽ ഒരു ദിവസം ജ്വാല എന്നെ അത്യാവശ്യമായി കാണെണം എന്നു പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചിട്ട് അത് പറയുന്നില്ല.

ജ്വാല : "അങ്കിളിന് പറ്റുമെങ്കിൽ ഇവിടം വരെ ഒന്ന് വരുമോ, അച്ഛനെ വിളിക്കുകയൊന്നും വേണ്ട, എനിക്ക് ചിലത് പറയുവാനുണ്ട്.." എന്നെല്ലാമാണ് പറഞ്ഞത്.

ഞാൻ ചെന്ന് കാണുമ്പോൾ ഒരു കാപ്പിക്കടയിൽ കൂട്ടുകാരിയോടൊപ്പം നിൽപ്പുണ്ട്.

തെല്ല് പരിഭ്രമിച്ചിരുന്ന ഞാൻ സ്വൽപ്പം ഗൗരവത്തിൽ തന്നെ എന്താണ് കാര്യം എന്നന്വേഷിച്ചു.

കൂട്ടുകാരിയും ജ്വാലയും കൂടി എന്നെ അറിയിച്ച കാര്യങ്ങൾ ഇപ്രകാരമായിരുന്നു.

ജ്വാലയുടെ ഒരു ഫോൺ കളഞ്ഞു പോയി. അച്ചനെ അറിയിക്കാൻ വയ്യ, അതിനാൽ അവൾ കൈയ്യിലുണ്ടായിരുന്ന തീരെ ചെറിയ ഒരു മോതിരം പണയം വച്ച് പുതിയ ഫോൺ വാങ്ങിച്ചു.

പിന്നീട് എപ്പോഴോ മോതിരം എടുക്കാനായി പേയിഗ് ഗസ്റ്റായി കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീയോട് പണം കടം വാങ്ങി. അപ്പോഴേക്കും തുക എണ്ണായിരം അടുത്തത്തി. ആ കൂട്ടുകാരി ഈ മാസം അവസാനം ജോലി അവസാനിപ്പിച്ച് ഫോറിന് പോകുകയാണ്, അവൾക്ക് കല്യാണവുമാണ്. പണം പിന്നാലെ മതി എന്ന് അവർ പറയുന്നുണ്ട്, എന്നാൽ അത് മര്യാദയല്ലല്ലോ? മോതിരം ഇനി പണയം വച്ചാൽ അത്രയും പണം കിട്ടില്ല.

അച്ഛനോട് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും കുഴപ്പമില്ലായിരുന്നു. അങ്കിൾ ഈ മോതിരം പണയം വച്ച് , ബാക്കി കൂടി ചേർത്ത് തരണം.

ഏതാണ്ട് ഇതാണ് രക്‌നച്ചുരുക്കം.

ഞാൻ അവളെ നോക്കി, ഒരാളോട് കടം ചോദിക്കുന്ന ചമ്മലൊന്നും മുഖത്തില്ല, മറിച്ച് സ്വന്തം ഒരാളോടെന്ന പോലാണ്.

ജ്വാല : "അങ്കിളിത് അച്ഛനോട് പറയുകയും ചെയ്യരുത്" എന്ന് ആദ്യം തന്നെ ജ്വാല പറഞ്ഞിരുന്നു.

ഹും - ജ്വാലയെ മാറ്റി നിർത്തിയാലും കൂടെയുള്ള ആറ്റൻ പീസിനെ വളയ്ക്കാൻ ഈ സാഹചര്യം മുതലാക്കാം എന്ന് എനിക്ക് തോന്നി.

ഞാൻ ആ മോതിരം വാങ്ങിച്ചു. വേണമെങ്കിൽ അത് വാങ്ങാതെ തന്നെ പണം കൊടുക്കാമായിരുന്നെങ്കിലും അങ്ങിനൊരു പിടിയുള്ളതാണ് നല്ലത് എന്ന് തോന്നി.

ഞാൻ : "മോൾ ഇവിടെ തന്നെ ഇരുന്നോ ; വേണമെങ്കിൽ ഒരു കാപ്പി കൂടി കുടിച്ചോ ; ഞാനിപ്പോൾ വരാം." എന്നും പറഞ്ഞ് ഇറങ്ങി , അടുത്ത് ഉള്ള എ.ടി.എം ൽ കയറി 8500 രൂപ എടുത്ത് അവൾക്ക് കൊടുത്തു.

എണ്ണിയപ്പോൾ 500 രൂപ കൂടുതൽ.

ജ്വാല : "അയ്യോ ഇത് 500 രൂപ കൂടുതലുണ്ടല്ലോ?"

ഞാൻ : "8500 അല്ലേ?"

ജ്വാല : "എനിക്ക് 8000 ആണ് വേണ്ടത്."

ഞാൻ : "500 രൂപ അങ്കിളിന്റെ വക, കൈയ്യിലെ കാശെല്ലാം പൊടിച്ചിട്ടിരിക്കുകയായിരിക്കുമല്ലോ?"

അതു പറഞ്ഞ് ഞാൻ സാധാരണയിൽ നിന്ന് വിഭിന്നമായി അവളുടെ മോഡേൺ ഡ്രെസുകളിലേയ്ക്കും , കൈയ്യിൽ ഇരുന്ന ഫോണിലേയ്ക്കും അർത്ഥഗർഭ്ഭമായൊന്നു നോക്കി.

ആ നോട്ടത്തിൽ സ്വൽപ്പം വഷളത്തരം ദർശിച്ചതിനാലായിരിക്കാം അവൾ ഒന്ന് ചൂളുകയും, കാലുകൾ മേശക്കടിയിലേയ്ക്ക് തിരുകി കയറ്റി, ശരീരം ചെറുതായി വളച്ച് മറയ്ക്കുന്ന പോലെ കാണിക്കുകയും ചെയ്തു.

അതിമനോഹരമായിരുന്നു ആ ഭാവം അപ്പോൾ. ഒരു നാണം ആ മുഖത്ത് മിന്നിത്തിളങ്ങി.

അവളുടെ ഡ്രെസും, കാതിലെ വലിയ റിങ്ങും, കൈയ്യിലെ ബാഗും എല്ലാം സതീശന്റെ പണം നന്നായി പൊടിയുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നു.

കൈ കഴുകാൻ വാഴ്‌ബേസിനിൽ നിൽക്കുമ്പോൾ ഞാൻ ജ്വാലയോട് പറഞ്ഞു.

ഞാൻ : "പൈസായുടെ കാര്യമോർത്ത് മോള് ടെൻഷൻ അടിക്കേണ്ട, ഇനി വേണമെങ്കിലും പറഞ്ഞാൽ മതി. സതീശൻ അറിയേണ്ട."

ജ്വാല : "ഞാൻ എല്ലാ മാസവും 1000 രൂപ വച്ച് തന്ന് തീർത്തോളാം."

ഞാൻ : "അത് നല്ലതാണ് 1000 രൂപ പോക്കറ്റ് മണിയിൽ നിന്നും കുറഞ്ഞാൽ ശരീരത്തിലും അതിന്റെ കുറവ് കാണാൻ പറ്റും." എനിക്ക് പെട്ടെന്ന് അങ്ങിനെ പറയാനാണ് തോന്നിയത്. അന്നത്തെ തണുപ്പ് മാറ്റാൻ കഴിച്ച വോഡ്കയായിരിക്കും എന്നെ കൊണ്ട് അത് പറയിച്ചത്.

ജ്വാല : "എനിക്കത്രയ്ക്ക് തടിയുണ്ടോ അങ്കിൾ?"

ഞാൻ : "എയ് ഇല്ല, ഞാൻ ചുമ്മാ പറഞ്ഞതല്ലേ? എത്ര വേണമോ അത്രയേ ഉള്ളൂ.."

അത് അവൾക്ക് ഇഷ്ടപ്പെട്ടു.

കൈ കഴുകി അവൾ തലമുടിയുടെ പോണീ ടെയിൽ ശരിയാക്കാൻ കണ്ണാടിയുടെ മുന്നിൽ നിന്നും രണ്ട് കൈയ്യും മുകളിലേയ്ക്ക് ഉയർത്തി.

ഇളം പച്ച ടോപ്പിന്റെ കൈകൾക്കിടയിലൂടെ അവളുടെ മനോഹരമായ കക്ഷം! ബ്രായുടെ ഒരു സൈഡ്…

ബാഗ്ലൂർ എത്തിയാൽ പെൺപിള്ളേർക്ക് പിന്നെ ശരീരം എന്നത് അവർക്ക് ഇല്ല എന്ന് തോന്നും, അതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല.!!

കക്ഷത്തിൽ രോമമൊന്നുമില്ല, ചെറിയ ഒരു ആഷ് നിറം. രോമം നീക്കിയതിന്റെ പാടായിരിക്കാം.

അധികം നോക്കാൻ വയ്യാത്തതിനാൽ ഞാൻ കണ്ണുകൾ മാറ്റി.

പിന്നെയും ഞങ്ങൾ അന്ന് കുറെ സംസാരിച്ചു. എന്റെ നോട്ടം അവളുടെ ശരീരത്തിന്റെ അഴകളവുകൾ തിട്ടപ്പെടുത്തുന്നത് ഇടം കണ്ണിലൂടെ കൂട്ടുകാരി അറിയുന്നുണ്ടെന്നതും, കൂട്ടുകാരി അറിയുന്നുണ്ടെന്നത് പലപ്പോഴും ഞാനും മനസിലാക്കി.

അവളുടെ പിന്നാലെ നടക്കുമ്പോൾ ജീൻസിൽ വരകളായി ആ പാന്റീസിന്റെ തടിപ്പും കാണാമായിരുന്നു. "ഹൊ ഇവളെ കിട്ടുന്നവന്റെ ഒരു യോഗം .." മനസിൽ അങ്ങിനെല്ലാം ചിന്തിച്ച് മനസില്ലാമനസോടെ അന്ന് ഞാൻ പിരിഞ്ഞു.

അന്നു മുതൽ ഫോൺ ചെയ്ത് സ്ഥിരമായി. അതിൽ നിന്നും ഒരു കാര്യം പിടികിട്ടി അവൾക്ക് ലൈൻ ഒന്നും ഇല്ല - എന്നു തന്നെയല്ല, അങ്ങിനെ വെറും ലൈനുകളിലൊന്നും അവൾക്ക് താൽപ്പര്യവുമില്ല.

കൂട്ടുകാരന്റെ മകളെ ഭോഗിച്ചില്ലെങ്കിലും അവളെ കണ്ട് ആസ്വദിക്കുന്നതിന് തെറ്റൊന്നും പറയാനൊക്കില്ല, തന്നെയുമല്ല അവൾക്ക് ഞാനെന്നുവച്ചാൽ ഇപ്പോൾ ജീവനാണ്.

ആദ്യമുണ്ടായിരുന്ന ഔപചാരീകതയൊക്കെ പോയി കൊഞ്ചി കൊഞ്ചിയാണ് ഇപ്പോൾ സംസാരം.

"അങ്കിളിന്റെ ജ്വാലക്കൊച്ചല്ലേ" എന്നെല്ലാമാണ് ചോദ്യത്തിന്റെ ലൈൻ..

എന്റെ ഈശ്വരാ ഈ പെണ്ണ് എന്റെ കൺട്രോൾ കളയുമോ?

ആ സമയത്ത് നാട്ടിൽ ഉണ്ടായിരുന്ന ബൈക്ക് കൊണ്ടുവരുന്നത് വേണ്ട എന്ന് വച്ച് സെക്കൻഡ് ഹാൻഡ് ഒന്ന് ഞാൻ വാങ്ങിയിരുന്നു. എന്റെ കൊളീഗിന്റെ തന്നെയായിരുന്നു അത്.

ബൈക്കിൽ അവളെയും കൊണ്ട് പലയിടത്തും കറങ്ങുന്നത് പതിവായി. കൂട്ടുകാരിയെ ഒഴിവാക്കുന്നത് അവൾ തന്നെ പറഞ്ഞപ്പോൾ "എന്തിനായിരിക്കും" എന്ന ചിന്തയാണ് എനിക്ക് ആദ്യം തോന്നിയത്.

അവൾ പറഞ്ഞ കാരണം, "കൂട്ടുകാരിക്ക് കാശ് ചിലവാക്കുന്ന കാര്യത്തിൽ പിശുക്കാണ്" എന്നതാണ്.

"പണം എറിഞ്ഞുള്ള കളിയാ മോനെ?" എന്റെ മനസ് പറഞ്ഞു. "നിന്റെ കുറച്ച് കാശ് പോകും.."

ബിഗ്ബസാറിലും മറ്റും എന്റെ പണം ഇറങ്ങിക്കൊണ്ടിരുന്നു. ജ്വാലയെ വളയ്ക്കാൻ സാധിച്ചില്ലെങ്കിലും അവൾക്കായി പണം മുടക്കാൻ എനിക്ക് മടി തോന്നിയില്ല.

ഒരു ദിവസം ഷോപ്പിങ്ങിനിടയിൽ പെർഫ്യൂം കൈയ്യിലെടുത്ത് എന്റെ മുഖത്തേയ്ക്ക് അവൾ നോക്കി.. ഞാൻ അത് വാങ്ങി വില വായിച്ചു. 1500 രൂപ, ഡിസ്‌കൗണ്ട് കഴിഞ്ഞാലും 1250 ആകും!!

അത് പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു

ഞാൻ : "മോൾക്ക് വേണോ? വേണമെങ്കിൽ വാങ്ങിച്ചോ?"

ജ്വാല : "അയ്യോ ഇത്രയും വിലയുടെ ഒന്നും വേണ്ട"

ഞാൻ : "വാങ്ങിച്ചോ മോളെ, പിന്നെ ഈ പെർഫ്യൂമിന്റെ മണത്തിലും നല്ലത് മോളുടെ നാച്ച്വറലായ സ്‌മെൽ ആണ്."

ഒരു സ്‌പ്രേ കൈ തണ്ടയിലടിച്ച് മണം നോക്കാനായി തല കുനിച്ചപ്പോളാണത് പറഞ്ഞത്.

മുഖം ഉയർത്തിയപ്പോൾ, അവൾ എന്നെ അർത്ഥം വച്ച് നോക്കുന്നു.

ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് അവൾക്ക് മനസിലായി എന്നത് എനിക്ക് പിടികിട്ടി.

ജ്വാല : "അങ്കിളേ, ഈയെടെയായി അങ്കിൾ ഭയങ്കര നോട്ടിയാണല്ലോ? പോരാത്തതിന് എവിടുന്നോ കുറെ തറ നമ്പരുകളും പഠിച്ചു കൊണ്ട് വന്ന് ഇറക്കുന്നുണ്ടല്ലേ?"

ഞാൻ : "പോടീ കള്ളീ.." ഞാൻ ചമ്മൽ പുറത്ത് കാണിക്കാതെ പറഞ്ഞു.

എന്നാൽ തിരിച്ച് പോകുമ്പോൾ പതിവിലും ചേർന്നാണ് അവൾ ബൈക്കിൽ എന്റെ അടുത്തിരുന്നത്. അതോ എനിക്ക് തോന്നിയതാണോ? എന്തായാലും അങ്ങിനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. 1200 രൂപ പോയിക്കിട്ടിയത് മാത്രമായിരുന്നു എന്റെ സങ്കടം.!!

അവൾ കൂട്ടുകാരിയെ ഒഴിവാക്കിയത് എനിക്ക് അത്ഭുതം തന്നെയായിരുന്നു. പാർക്കിലും മറ്റും ഞങ്ങൾ കറങ്ങി നടന്നു. പക്ഷേ തീവ്രമായ, ഗാഡമായ ബന്ധം എന്ന് പറയാം എന്നല്ലാതെ അവളുടെ ഭാഗത്തു നിന്നും മറ്റുരീതിയിൽ ഒരു നീക്കവും ഉണ്ടായില്ല.

ഇനിയെന്തുചെയ്യും? എന്റെ ക്ഷമ നശിക്കാൻ തുടങ്ങി, എന്റെ പ്രായം വച്ച് അവളെ പോലൊരു പെൺകുട്ടിയെ സിനിമയ്ക്ക് വിളിക്കുന്നതും മറ്റും തീരെ ചീപ്പ് ഇടപാടായിപ്പോകും. 33 വയസ് പ്രായം ഒരു വിലങ്ങുതടി തന്നെയായിമാറി.

ഇതിനിടയിൽ ഞാൻ കണക്കുകൂട്ടിയത് പോലെ ഒന്നും അല്ലാതെ ഒരു സംഭവം ഉണ്ടായി.

ജ്വാലയ്ക്ക് ചെറിയ ഒരു പനി വന്നു, ആദ്യത്തെ രണ്ട് ദിവസം ത്രോട്ട് പെയ്ൻ എന്നെല്ലാം പറഞ്ഞ് അവൾ മരുന്ന് കഴിക്കുന്നത് ഒഴിവാക്കി.

അത് അങ്ങ് കയറി പിടിച്ചു. കൂട്ടുകാരി ഏതെങ്കിലും ക്ലിനിക്കിൽ കാണിക്കാം എന്ന് പറഞ്ഞിട്ടും അവൾ ഒരു വേപ്പറൈസറും വാങ്ങി അതിൽ ഒതുങ്ങി.

അടുത്ത ദിവസം പനിക്കാൻ തുടങ്ങി. ഞാൻ ഫോൺ ചെയ്ത് അവളെ റൂമിൽ നിന്നും താഴെ വരുത്തി ക്ലിനിക്കിൽ കൊണ്ടുപോയി മരുന്നു വാങ്ങിച്ചു. അന്ന് ഒരുമാതിരി തണുപ്പുള്ള സമയവും ആണ്. സ്വറ്റർ എല്ലാം ഇട്ടാണ് അവൾ ഇറങ്ങിയിരുന്നതും. തിരിച്ച് ക്യാന്റീനിലിരുന്ന് കാപ്പികുടിക്കുമ്പോൾ അവൾ വിറയ്ക്കുന്നതു കണ്ടു. ഞാൻ എന്റെ ജാക്കറ്റ് കൂടി അവളെ പുതപ്പിച്ചു.

എനിക്ക്‌സ്വറ്റർ അകത്തിട്ടതിനാൽ ജാക്കറ്റിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല. തിരിച്ച് അവളെ റൂമിൽ വിടുമ്പോൾ കൂടുകാരിയോട് മരുന്ന് കഴിപ്പിക്കണം എന്ന് ശട്ടവും കെട്ടി.

ആ സമയങ്ങളിൽ അവളോട് മകളോടെന്നപോലൊരു വാൽസല്യമാണ് തോന്നിയിരുന്നതും..

പിറ്റേന്ന് ഉച്ചയായപ്പോൾ ഫോൺ വന്നു.

ജ്വാല : "കുഴപ്പമില്ല അങ്കിളേ രാവിലത്തത്തെ മരുന്നു കൂടി കഴിച്ചപ്പോൾ ഓക്കെയായി"

പിന്നെ തീരെ സാധാരണപോലെ ചോദിച്ചു

ജ്വാല : "അങ്കിളെപ്പോഴാ വരുന്നേ?"

ആ ചോദ്യം കേട്ടാൽ ഞാൻ അവളുടെ കൽപ്പനകൾ കേൾക്കാൻ ബാദ്ധ്യസ്ഥനാണെന്ന് തോന്നും!!

ഞാൻ : "ഞാൻ.." .. "ഇന്ന് ഇറങ്ങണോ? നല്ല തണുപ്പുണ്ടാകും? പനി മുഴുവൻ പോകട്ടെ.."

ജ്വാല : "ങു.ഹും.." - "വേണ്ട," - "അങ്കിൾ വരണം, ഞാൻ ഇന്ന് ക്ലാസിലും പോയില്ല, തനിയെ ഇരുന്ന് മടുത്തു."

ഞാൻ : "ശ്ശെ അങ്ങിനെ പറഞ്ഞാൽ എങ്ങിനാ ജ്വാലേ? സതീശനറിഞ്ഞാൽ എന്നെക്കൂടി വഴക്കു പറയും."

ജ്വാല : "ഹും എല്ലാത്തിനും ഒരു സതീശൻ, ഈ സതീശനെ അങ്കിൾ എന്തിനാ ഇത്രയും പേടിക്കുന്നത്?"

ഞാൻ : "അല്ല അതു പിന്നെ.." - "എടീ നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി."

ജ്വാല : "എന്നാൽ" -( സ്വരം തഴ്ത്തി പതിയെ ) "എടാ," - "ഞാൻ പറയുന്നു ജ്വാലയ്ക്കിന്ന് പുറത്തിറങ്ങണം."

ഞാൻ : "ങേ? എടാ എന്നോ?"

ജ്വാല : "എന്താ?"

ഞാൻ : "നിന്നെക്കാൾ എനിക്ക് എത്ര വയസ് മൂപ്പുണ്ടെന്നറിയാമോ?"

ജ്വാല : "പ്രായത്തിൽ മാത്രമേ മൂപ്പുള്ളു, ഇപ്പോഴും പിള്ളേരുകളിയല്ലേ?"

ഞാൻ : "പിന്നെ.. ഞാൻ ഏതായാലും ഇത് സതീശനോട് ഒന്ന് പറയുന്നുണ്ട്, മകൾ എന്നെ കയറി എടാ എന്നു വിളിച്ചത്."

ജ്വാല : "അയ്യോ പറയല്ലേ അങ്കിൾ … ഞാൻ ഇഷ്ടം കൊണ്ട് വിളിച്ചതല്ലേ? അച്ഛൻ അറിഞ്ഞാൽ നല്ലത് കിട്ടും." അവൾ പെട്ടെന്ന് സീരിയസ് ആയി.

ഞാൻ : "ഹും, ഞാനൊന്ന് ആലോചിക്കട്ടെ?"

ജ്വാല : "ഈ മനുഷ്യരോട് ഒരു തമാശ പോലും പറയാൻ മേലല്ലോ? അങ്കിൾ എനിക്ക് വിശക്കുന്നു?"

ഞാൻ : "നിന്റെ ആ ഹൈമാവതി ഒന്നും ഉണ്ടാക്കി തന്നില്ലേ?"

ജ്വാല : "എന്ത് ? ഇവിടുത്തെ റവ ദോശയും, ഉപ്പിടുമോ? എനിക്കൊന്നും വേണ്ടെ. .. .. എനിക്ക് നല്ല.. ങാ ചിക്കൻ കഴിക്കാനാണ് തോന്നുന്നത്?"

ഞാൻ : "നീ എന്റെ കാശ് മുടിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണല്ലേ?"

ജ്വാല : "അയ്യോ എന്നാൽ വേണ്ട," … "അല്ല അങ്കിൾ കാശ് ഞാൻ മുടക്കിക്കോളാം, പൈസാ വന്നു.."

ഞാൻ : "എങ്കിൽ എന്റെ ആയിരം എപ്പോൾ തരും."

ജ്വാല : "അതും തരാം."

ഞാൻ : "പൈസാ വന്നില്ലേ? കൂട്ടുകാരി വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞാൽ പോരെ? മാത്രവുമല്ല ഈ പനി പിടിച്ച് ഇരിക്കുമ്പോൾ നീ ഒന്നും കഴിക്കാൻ പോകുന്നില്ല, ഈ ആർത്തി മാത്രമേ കാണൂ.."

ജ്വാല : "അതൊന്നും പറഞ്ഞാൽ പറ്റില്ല.. പറ്റില്ലാ എന്നു പറഞ്ഞാൽ പറ്റില്ല."

ഞാൻ : "നീ എന്റെ പണി കളയുമോ? ഇപ്പോൾ തന്നെ "കൂടൊള്ളോര്" "മാത്താടാൻ" തുടങ്ങി നിനക്കെന്താ ഒരു ചുറ്റിക്കളി" എന്ന്.

ജ്വാല : "ഇതൊക്കെ എന്ത് ചുറ്റിക്കളി, അങ്കിൾ പോകാൻ പറ.."

ഞാൻ : "നിനക്കത് പറയാം, എന്റെ പണിയും പോയി ഈ ബാഗ്ലൂർ നഗരത്തിലൂടെ തേരാ പാരാ നടന്നാൽ നീ ആയിരിക്കും ആദ്യം എന്നെ തള്ളിപ്പറയുക."

അവൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ പറഞ്ഞു.. "ഞാൻ അങ്ങിനാണെന്നാണോ അങ്കിൾ കരുതിയത്?"

പിന്നെ പയ്യെ പറഞ്ഞു .. "എന്നാൽ അങ്കിൾ വരേണ്ട, ശരി, ഒക്കെ .. ഞാൻ ഫോൺ വയ്ക്കുകയാണ്."

അവൾ ഫോൺ കട്ട് ചെയ്തു..

ശ്ശെടാ ഈ പെണ്ണിന് ഇനി വല്ല പ്രേമവുമാണോ?

ഒന്ന് കെട്ടിയതിന്റെ ഏനക്കേട് ഇതുവരെ മാറിയിട്ടില്ല, ഏതായാലും ഈ ജൻമം ഇനി പെണ്ണുകെട്ടുന്നില്ല. അപ്പോൾ ദണ്ടെടാ കിടക്കുന്നു കിളിപോലൊരു നരുന്തു പെണ്ണ്ചുറ്റിപ്പറ്റി..

ഏതായാലും ആ രീതിയിലൊരു ബന്ധത്തിന് എനിക്ക് താൽപ്പര്യമില്ലായിരുന്നു. കിട്ടിയാൽ ഒരു ഐസ്‌ക്രീ കഴിക്കുന്ന സുഖം.. ഇല്ലെങ്കിൽ ഒരു സാദാ നാരങ്ങാവെള്ളത്തിൽ ഞാൻ തണുപ്പത്ത് സംഭവം തീർക്കും.. അല്ലാതെ സതീശന്റെ മുഖത്ത് നോക്കാൻ വയ്യാത്ത പണിക്ക് പോകാൻ വയ്യ, ഒരു ചേട്ടനോടുള്ള ബഹുമാനം എന്നും സതീശനോടുണ്ടായിരുന്നു.

പക്ഷേ എനിക്ക് മറ്റൊരു തോന്നലും ഉണ്ടായി, മാസങ്ങൾക്ക് മുമ്പ് പണം കൊടുത്തപ്പോൾ വോഡ്കയുടെ ശക്തിയിൽ ഞാൻ കണ്ണെറിഞ്ഞത് ഇവൾ മനസിലാക്കി എന്നു തന്നെയാണ് എന്റെ ഊഹം. അങ്ങിനാണെങ്കിൽ ഇപ്പോൾ കാണിക്കുന്ന ഈ ചുറ്റിക്കളികൾ മുഴുവനും ശാരീരീക ആവശ്യത്തിന്റെ ബഹുസ്പുരണവും ആകരുതോ?

പ്രേമത്തിന്റെ നാട്ട്യങ്ങളും, കാമത്തിന്റേതും രണ്ടും രണ്ടാണ്. ഇവളിൽ ഇപ്പോൾ കാണുന്നത് എന്താണെന്ന് പിടിയും കിട്ടുന്നില്ല.!!

എങ്കിലും അവളുടെ അടുത്ത് എത്താൻ എന്റെ മനസ് വെമ്പി..

താഴെ നിന്ന് ഫോൺ ചെയ്തപ്പോൾ വീട്ടിൽ ധരിക്കുന്ന ത്രീ ഫോർത്തും ടീ ഷർട്ടുമായി ആളിറങ്ങി വന്നു. മുഖത്ത് കനപ്പിച്ച ഭാവം, പിണക്കത്തിന്റേതായ ആ മുഖം ആദ്യം കാണുന്നതായിരുന്നു.

എന്നെ കണ്ടതും അവൾക്ക് ചിരിപൊട്ടി..

ഞാൻ : "ഈ വേഷത്തിലാണോ ചിക്കൻ "തിന്നാൻ" വരുന്നത്?" എന്റെ ഭാഷ അറിഞ്ഞുകൊണ്ട് അവളെ ചൊടിപ്പിക്കാനായി ഞാൻ വൾഗറാക്കി.

ജ്വാല : "അതിനിവിടെ ആരും വരുന്നില്ല"

ഞാൻ : "അരോ പറഞ്ഞിരുന്നു ചിക്കൻ തിന്നില്ലേൽ ഇന്ന് വടിയാകുമെന്ന്?"

ജ്വാല : "ദേ എനിക്ക് അരിശം വരും കെട്ടോ?, ഒരു സതീശന്റെ കൂട്ടുകാരൻ വന്നിരിക്കുന്നു. വല്യ ജോലിക്കാരനാണെന്നാണ് ഭാവം."

അതിനെന്ത് മറുപടി പറയും എന്ന് ആലോചിക്കുമ്പോൾ അനർഗ്ഗളപ്രവാഹമായി തുരുപ്പ് ചീട്ടുകൾ തന്നെ അവൾ വാരി എറിഞ്ഞു തുടങ്ങി..

ജ്വാല : "കടം മേടിച്ച പൈസാ കിട്ടാഞ്ഞിട്ടായിരിക്കും?"

( എന്നിൽ നിന്നും നോ കമന്റ്‌സ് )

ജ്വാല : "ആർക്കറിയാം ഇതു പോലെ എത്രപേർക്ക് കൊടുക്കുന്നുണ്ടെന്ന്?"

ഞാൻ : "ങാ പലർക്കുമുണ്ട്"

ജ്വാല : "അതെനിക്ക് അല്ലേലും അറിയാം"

ഞാൻ : "അതിന് നിനക്കെന്താ"

ജ്വാല : "എനിക്കെന്താ ഒരു കുന്തവുമില്ല."

( എന്നിൽ നിന്നും നോ കമന്റ്‌സ് )

ജ്വാല : "ഓരാളിവിടെ പനിയായിട്ട് ഇരിക്കുമ്പോൾ ഇതു പോലെ കണ്ണിൽ ചോരയില്ലാത്ത ഒരുത്തൻ.."

ഞാൻ : "ഒരുത്തനോ?"

ജ്വാല : "അല്ലേ? പിന്നെ ഒരുത്തിയാ? ആയിരിക്കും!!? പെണ്ണുങ്ങളുടെ സ്വഭാവവും ആണല്ലോ?"

അത് പറഞ്ഞപ്പോൾ അരിശപ്പെട്ടുവന്ന അവൾക്ക് പിന്നെയും ചിരിപൊട്ടി.

കൂടെ എനിക്കും ചിരിവന്നു..

ഞാൻ : "കഴിഞ്ഞോ?"

ജ്വാല : "ഇല്ല, കുറച്ച് സമയം കൂടി കഴിഞ്ഞാൽ കഴിയും, പിന്നെ കുഴിച്ചിടും."

ഞാൻ : "നീ ആള് മോശമില്ലല്ലോ? പനി പിടിച്ചപ്പോൾ ഒരു നട്ടും ഇളകിയോ?"

പനി അവളെ പൂർണ്ണമായും വിട്ടുമാറിയിട്ടില്ലാ എന്ന് കിതപ്പിൽ നിന്നും മനസിലായി..

ഞാൻ : "പനി പോയിട്ടില്ല കെട്ടോ?" ഞാൻ പറഞ്ഞു

ജ്വാല : "പോയി അങ്കിളേ, ദേ തൊട്ടു നോക്കിക്കേ?"

എന്റെ മനവും തനുവും ഒന്ന് വിറച്ചു.. ബൈക്കിനു പിന്നിൽ ഇരുന്ന് അറിഞ്ഞോ അറിയാതെയോ അവളുടെ ശരീരഭാഗങ്ങൾ തൊട്ടിട്ടുണ്ടെങ്കിലും ഇങ്ങിനെ ആദ്യമാണ്.

ഞാൻ പതിയെ കൈ എടുത്ത് നെറ്റിയിൽ തൊട്ടു, ഫുഡ്പാത്തിൽ നിന്നാണ് ഈ കലാപരിപാടി! നല്ല ചൂട്..

ഞാൻ : "ടെമ്പറേച്ചറുണ്ട്.."

ജ്വാല : "ഒലക്ക, അത് എന്നെ ഇപ്പോൾ അരിശം പിടിപ്പിച്ചതിന്റെയാ"

ആയിരിക്കുമോ?

ആണെങ്കിലും അല്ലെങ്കിലും ഇനി അവളെ കൂട്ടി പോയിട്ട് തന്നെ കാര്യം..

ഞാൻ : "ശരി പോയി ഡ്രെസ് മാറിയിട്ട് വാ."

ജ്വാല : "ഇത് പോരെ?" അവൾ പാതി തമാശായി ചോദിച്ചു.

ഞാൻ : "ഒന്നും ഇട്ടില്ലേലും എനിക്കൊന്നുമില്ല…" അത് ഞാൻ തെളിച്ച് പറഞ്ഞില്ല.. എന്നാലും ബുദ്ധിയുണ്ടെങ്കിൽ അത് വേണമെങ്കിൽ മനസിലാക്കാമായിരുന്നു.

ജ്വാല : "എന്താ പറഞ്ഞേ?"

ഞാൻ : "ഒന്നുമില്ലേ... - ഒന്ന് പോയി ഡ്രെസ് മാറിയിട്ട് വരുമോ?"

ഹും.. എന്നെ സംശയഭാവത്തിൽ ഒന്ന് നോക്കി.. എല്ലാം എനിക്ക് മനസിലാകുന്നുണ്ട് കെട്ടോ എന്ന മട്ടിൽ ചുണ്ട് ഒന്ന് വക്രിച്ച് അവൾ മുകളിലേയ്ക്ക് പോയി.

കുറച്ചു കഴിഞ്ഞ് അവൾ ഡ്രെസ് മാറിവന്നു.

ഞാൻ : "നീ ഇന്ന് കുളിച്ചില്ലേ?" സ്വേറ്ററിനടിയിലെ മുൻഭാഗത്തെ തള്ളിച്ചയിൽ കണ്ണുടക്കി മൂക്കും കുത്തി ആ ഫുഡ്പാത്തിൽ വീഴാതെ ബുദ്ധിമുട്ടിയാണ് ഞാൻ ആ ചോദ്യം പറഞ്ഞൊപ്പിച്ചത്.

ജ്വാല : "എന്താ മണക്കുന്നുണ്ടോ? പണ്ട് പറഞ്ഞത് എന്തോന്നാ? നാച്ച്വറൽ സ്‌മെൽ ആണ് നല്ലതെന്നല്ലേ? സഹിച്ചോ.."

ആ പറച്ചിലിൽ നിന്നും ഇവൾ അറിഞ്ഞുകൊണ്ട് വിഷയം അളിപുളിയാക്കുകയാണെന്ന തോന്നൽ എനിക്ക് വന്നതിനാലും, ഇനി സംസാരിച്ചാൽ ചിലപ്പോൾ എന്റെ കൺട്രോൾ പോയി അത് മറ്റൊരു രീതിയിൽ ആകുമെന്നും തോന്നിയതിനാൽ ഞാൻ മിണ്ടിയില്ല.

എവിടം വരെ പോകും എന്നറിയാം.. ബൈക്കിൽ കയറാൻ നടക്കുമ്പോൾ അവൾ 1000 രൂപ എടുത്ത് നീട്ടി.

ജ്വാല : "ഇതാ പൈസ.. " അവൾ നീട്ടി.

ഞാൻ : "ഇങ്ങിനെ ഒട്ടും മയമില്ലാതെയാണോ ഞാൻ പൈസാ തന്നത്?" ഞാൻ ചോദിച്ചു

പൈസാ വാങ്ങി ഞാൻ പോക്കറ്റിലിട്ടു.. പിന്നെ ഒന്നും മിണ്ടിയില്ല..

പിന്നിൽ കയറുമ്പോൾ ഞാൻ ചോദിച്ചു,

ഞാൻ : "ഞാൻ തന്ന ജാക്കെറ്റ് എന്തിയേ?"

ജ്വാല : "ഓ അത് ഞാൻ കളയുകയൊന്നുമില്ല, തിരിച്ച് തന്നേക്കാം"

ഞാൻ : "എന്റെ പൊന്നേ അതല്ല, ഇന്നും തണുപ്പല്ലേ? ജാക്കറ്റ് എടുക്കാൻ മേലായിരുന്നോ?"

അവൾ എന്തോ പറയാൻ ഭാവിച്ചിട്ട് പെട്ടെന്ന് മുഖം തിരിച്ചു.

ബൈക്ക് കുറെ ദൂരം പോകുന്നതു വരെ ഒന്നും മിണ്ടിയില്ല..

പിന്നെ പിന്നിൽ നിന്നും ഒരു ചിലമ്പിയ സ്വരം കേട്ടു..

ജ്വാല : "ഞാൻ,… .. "ഞാൻ ആ ജാക്കറ്റും മേത്തിട്ടാ ഇന്നലെ കിടന്നുറങ്ങിയത്.. അത് ഉള്ളപ്പോൾ അങ്കിൾ അടുത്തുള്ള പോലെ തോന്നും.."

ഒരു തേങ്ങൽ..

ജ്വാല : "എനിക്കിവിടെ …" ( പിന്നെ സ്വരം ഇല്ല )

( എന്നിൽ നിന്നും നോ കമന്റ്‌സ് )

ജ്വാല : "അങ്കിൾ പറയുന്ന ഈ സതീശൻ - .. ഒന്ന് വിളിക്കുക പോലുമില്ല.."

ഞാൻ : "അതിന് സതീശൻ അറിഞ്ഞില്ലല്ലോ നിനക്ക് പനിയാണെന്ന്?"

ജ്വാല : "കൊണ്ടുവന്ന് ആക്കിയിട്ട് പോയിരിക്കുകയാ.."

പെട്ടെന്ന് ഇടയ്ക്ക് കയറി ഞാൻ പറഞ്ഞു..

ഞാൻ : "എന്നെ അവൻ വിളിക്കാറുണ്ട്"

ജ്വാല : "പിന്നെ .. എന്തിനാ വെറുതെ എന്നോട് നുണ പറയുന്നത്, എനിക്കറിയാം…" തേങ്ങുകയാണോ?!!!

( എന്നിൽ നിന്നും നോ കമന്റ്‌സ് )

ജ്വാല : "അങ്കിൾ ഉള്ളപ്പോൾ എനിക്ക് അത്ര വിഷമം തോന്നില്ല.."

ഞാൻ : "ഞാൻ ഉണ്ടല്ലോ? നീ വിളിച്ചപ്പോൾ വന്നില്ലേ?"

ജ്വാല : "വന്നു, എത്ര കാലുപിടിച്ചാലാണ്.."

ഞാൻ : "ദേ ഇങ്ങിനെ കരഞ്ഞ് "നെലോളിച്ച്" ആണെങ്കിൽ ഏതെങ്കിലും തട്ടുകടയിലേ ഞാൻ വണ്ടി നിർത്തൂ.. കരഞ്ഞ കണ്ണുമായി ഹോട്ടലിൽ കയറാൻ വയ്യ."

ജ്വാല : "ഇല്ല ഞാനിനി ഒന്നും പറയുന്നില്ല."

ഹോട്ടലിലേയ്ക്ക് അധികം ദൂരമില്ല. അവിടെത്തിയപ്പോൾ ഞാൻ ആ മുഖം നോക്കി കുഴപ്പമില്ല, പനിയുടേതാണെന്ന് കരുതിക്കോളും.. അല്ലെങ്കിലും ബാഗ്ലൂരിൽ നമ്മുടെ കേരളത്തിലെ പോലെ നോട്ടം ഒന്നും ഇല്ല.

റുമാലി റൊട്ടിയും തന്തൂരിയും കഴിക്കുമ്പോൾ ഞാൻ ചോദിച്ചു..

ഞാൻ : "ഒരു ഐസ്‌ക്രീം കൂടെ ആകാം അല്ലേ?"

ജ്വാല : "കിലുക്കം കോപ്പിയടിച്ച് ഇറങ്ങിയിരിക്കുകയാ കിളവൻ.."

അത് എനിക്കിട്ട് ഒന്ന് കൊണ്ടു, എന്റെ പ്രായത്തിന്റെ ഞരമ്പിലാണ് അവൾ പിടിച്ചത്.

ജ്വാല : "അത് ചമ്മി,…" അവൾ കളിയാക്കി, എന്റെ മുഖത്ത് തന്നെ നോട്ടം.

പിന്നെ ആത്മഗതം പോലെ അവൾ തുടർന്നു

ജ്വാല : "ചമ്മിയാലും പിന്നെ നാണവുമില്ല.."

ഞാൻ പിന്നെയും ചമ്മി..

ഞാൻ : "കഴിക്ക്, കഴിക്ക് ആക്രാന്തം തീരട്ടെ.." അതിനെ നേരിടാൻ ഞാൻ അടുത്ത കോഡ് പറഞ്ഞു.

അവൾ പതിയെ എന്തോ പറഞ്ഞു.. ഞാനത് കേട്ടില്ല..

ജ്വാല : "കണ്ണിൽ നോക്കിയാലറിയാം ആർക്കാണ് ആക്രാന്തം എന്ന്.." അങ്ങിനെ എന്തോ ഒരു ഡയലോഗാണ് അവൾ പറഞ്ഞത് എന്നു തോന്നി.. വെയ്റ്റർമാരുടെ പാത്രം തട്ടുന്ന ഒച്ചയിൽ അത് മുങ്ങിപോയി..

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ജ്വാല കളിതമാശകളുമായി മുന്നോട്ട് പോയി എന്നല്ലാതെ കാര്യങ്ങൾക്ക് നീക്ക്‌പോക്കില്ല. താന്ന് കൊടുത്ത് വളയ്ക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. എല്ലാ വശത്തു നിന്നും പ്രശ്‌നങ്ങളാണ്. പ്രായം, സുഹൃത്തിന്റെ മകൾ, അവിവാഹിത എന്നിങ്ങനെ ഒന്നും ഞാനുമായി ചേരില്ല, അവൾക്ക് ഒരു അങ്കിളിനോടോ, ചേട്ടനോടോ ഉള്ള അടുപ്പം മാത്രമാണ് എന്നു പറഞ്ഞ് എപ്പോൾ വേണമെങ്കിലും തിരസ്‌ക്കരിക്കാം.. ഇപ്പോൾ കിട്ടുന്ന നയനസുഖം പോലും ഇല്ലാതാകും.

അങ്ങിനെ ക്രിസ്തുമസ് വന്നു. കൂട്ടുകാരി നാട്ടിൽ പോയി, അവൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് പ്രശ്‌നമൊന്നും ഇല്ലായിരുന്നു..

അന്ന് വൈകിട്ട് എന്നോടൊപ്പം ജെ.പി നഗറിലൂടെ നടക്കുമ്പോൾ അവൾ പറഞ്ഞു..

ജ്വാല : "വന്ദന പോയത് എങ്ങോട്ടണെന്നോ? അവളുടെ പയ്യന്റെ കൂടെയാണ്.. അവന്റെ നാട്ടിൽ .."

ഞാൻ : "ങേ?" ഞാൻ അമ്പരന്നു..

പിന്നെ ഓർത്തു, കർണ്ണാടകക്കാർക്ക് മാമി, അത്ത എന്നെല്ലാം പറഞ്ഞ് ആരേയും എവിടേയും പ്രതിഷ്ടിക്കാം - കേരളത്തിലെപോലെ ക്രോസ്‌വിസ്താരമൊന്നും അധികം ഇല്ല..

അവൾക്ക് അതിൽ സ്വൽപ്പം അസൂയ ഉള്ളതുപോലെ തോന്നി..

പാനീ പൂരി വലിച്ചുവാരി തിന്നുന്നതിനിടയിൽ അവൾ "ഗുള ഗുലു കകു" എന്നെല്ലാം എന്തോ പറഞ്ഞു!

ഞാൻ : "തെളിച്ചു പറ, ഒരുമാതിരി ഇന്നസെന്റ് പൊൻമുട്ടയിടുന്ന താറാവിൽ പറയുന്നതുപോലെ പറയാതെ. ഇത് മുഴുവൻ നിനക്കാണ് ആരും തട്ടിപ്പറിച്ചുകൊണ്ട് പോകില്ല."

വായിൽ കിടന്നത് വിഴുങ്ങിയിട്ട് അവൾ പറഞ്ഞു..

ജ്വാല : "എന്നേം എവിടെങ്കിലും കൊണ്ടു പോകാമോ?"

ഞാൻ : "പിന്നെന്താ? ദാ ഇപ്പോൾ തന്നെ.. നിന്റെ ഹോസ്റ്റലിൽ.."

ജ്വാല : "അതല്ലന്നേ.."

ഞാൻ : "പിന്നെ?"

ജ്വാല : "നമ്മുക്ക് എവിടെങ്കിലും ടൂറു പോകാം?"

ഞാൻ : "ഈ ബൈക്കിൽ.." ഞാൻ കളിയാക്കി ചോദിച്ചു..

ജ്വാല : "ശ്ശൊ.. അതല്ല അങ്കിളേ കുറച്ച് ദൂരെ.. ക്രിസ്ത്മസിന്റെ അവധിക്ക്.."

ഞാൻ : "ഞാനും നീയും തന്നെയോ?"

ജ്വാല : "ങാ.. എന്താ?"

ഞാൻ : "എന്താന്നോ?"

ജ്വാല : "ഉം?"

ഞാൻ : "എന്റെ കൊച്ചേ നീ എന്തറിഞ്ഞാ പറയുന്നത്?"

ജ്വാല : "ഞാനും കാശ് തരാം.."

ഞാൻ : "അതൊന്നുമല്ല പ്രശ്‌നം.."

ജ്വാല : "പിന്നെ ഞാൻ ഒരു പെണ്ണായതുകൊണ്ടാണോ?"

ഞാൻ : "ങാ അത് തന്നെ"

ജ്വാല : "എനിക്ക് അതിന് കുഴപ്പമില്ലെങ്കിലോ?"

ഞാൻ : "പക്ഷേ എനിക്കുണ്ടല്ലോ?"

*** *** *** ***

(തുടരും)

Start your own immersive adult AI roleplay story
Ad

What's next?

Start Over View Story Map

0 comments